Powered By Blogger

2026 മാർച്ച് 3, ചൊവ്വാഴ്ച

പളുങ്കിലപ്പാ

നീറുമുള്ളമുലഞ്ഞു കണ്ണു കലങ്ങിയാമയ 

ഭാരവും 

പേറിയെത്തുമനേകഭക്തജനത്തിനുള്ളഴ 

ലൊക്കെയും 

നീറിടും മിഴിയാലുഴിഞ്ഞെരിചാമ്പലാക്കു

മുമാപതേ 

കൂറെനിക്കുമനല്പമേക പളുങ്കിലപ്പ! 

മഹാപ്രഭോ 


വൻജടയ്ക്കഹിമാല ഗംഗയുമിന്ദുവും തിരു 

മേനിയിൽ 

ചാമ്പലും കരിചർമ്മവും ഗരളം തടഞ്ഞൊരു 

കണ്ഠവും 

കാമനാശകനേത്രവും മമമാനസേ 

തെളിയിച്ചു ദു-

ശ്ചിന്തമായ്ച്ചു ശിവം നിറയ്ക്ക പളുങ്കിലപ്പ! 

മഹാപ്രഭോ


കൂടെവന്നുപിറന്ന സങ്കടജാലമിന്നു 

വളർന്നു വ-

ന്നാധി തന്നുടൽനീറ്റിടുന്നൊരുവേളയുള്ളു

പിടഞ്ഞുഞാൻ 

വീണുകേഴുകയാണു ശങ്കര!, ദുഃഖവേര- 

തറുത്തു വൻ-

രക്ഷയേകുക പാർവതീശ പളുങ്കിലപ്പ 

മഹാപ്രഭോ 


നിത്യസുന്ദര നിലാവിനൊത്തകൃപചേർത്തു 

ഭക്തജനമാനസം 

സത്വസദ്ഗുണസമൃദ്ധമാക്കിയനവദ്യരക്ഷ 

വരമേകിയും 

മൃത്യുജീവനിതിഭീതിമാറ്റിയറിയേണ്ടതാ 

മറിവുനൽകിയും

ശ്രീതിരണ്ടു ശുകമംഗലത്തമരുമീശനെ 

ത്തൊഴുതു കുമ്പിടാം