തെക്കേഗോപുര സാക്ഷ നീങ്ങിയിരുഭാഗത്തും നിരന്നൂ തല-
പ്പൊക്കംകൂടിയ സഹ്യപുത്ര,രിടതൂർന്നെങ്ങും നിറഞ്ഞൂ ജനംപൊക്കിത്താഴ്ത്തിയലങ്കരിച്ച കുട,മാറ്റൊക്കുന്ന വർണ്ണോത്സവ-
ത്തേക്കാളെന്തു സുഖം തരും മഹിയി,ലിപ്പൂരം മനോമോഹനം
തെക്കേഗോപുര സാക്ഷ നീങ്ങിയിരുഭാഗത്തും നിരന്നൂ തല-
പ്പൊക്കംകൂടിയ സഹ്യപുത്ര,രിടതൂർന്നെങ്ങും നിറഞ്ഞൂ ജനംനാടിൻ കാർഷിക സംസ്കൃതിയ്ക്കു നിറമേറ്റീടുന്ന നെൽപ്പാടവും
തോടും കാറ്റിലലിഞ്ഞ ചേറ്റു മണവും ശീലൊത്ത ഗാനങ്ങളും
നാട്യം പാടെയകന്നു പുഞ്ചിരിതരും ഗ്രാമീണരും, സർവരും
തേടും കാല്പനികാത്മഭാവമിയലും നാടേതു ഹൃത്തെന്നിയേ
കാമുകന്റെ പിതാവിനോടനുരാഗമേറിയ പെൺകൊടി
പ്രേമിയൊത്തൊരുവർഷമാരുമറിഞ്ഞിടാതെ വസിച്ചുപോൽ
ഹാ മനുഷ്യ മനസ്സിലുള്ള പെരുത്ത ചിന്ത പിടിക്കുവാൻ
ആ മഹാകവി ചൊന്നപോലിഹ ഭാഷയിന്നു മപൂർണ്ണമാം
മോഹിപ്പിച്ചു കടന്ന മാരിമുകിലെപ്പിന്നേയു മോർത്താർത്തയാ-
യാഹാരാദി വെടിഞ്ഞു കാമിനി ധര, പ്രത്യക്ഷനായ് കാമുകൻ
സ്നേഹപ്പെയ്ത്തു തുടങ്ങി, കന്യ പുളകപ്പൂവിട്ടു, വർദ്ധിച്ചതാം
ദാഹം തീർന്നു തെളിഞ്ഞു പുഞ്ചിരി മുഖ,ത്തംഗങ്ങളിൽ കാന്തിയും
കുഞ്ഞിക്കൈ ചുമരിൽച്ചിതം കലരുമാ ചിത്രം വരയ്ക്കും ദിനം
നെഞ്ഞിൽ പെയ്ത നനുത്ത മാരി വഴി മാറുന്നിന്നു കണ്ണീരിനായ്
പിഞ്ഞീ മാതൃ ഹൃദന്ത,മോമന വിധിക്കൈയാലൊടുങ്ങീ, മണി-
ക്കുഞ്ഞോൾ താരകമായുദിച്ചു തിരുവില്വാദ്രിയ്ക്കു മേൽ സന്ധ്യയിൽ
ബാലകർക്കു പുതു ചിന്തയേകുവാൻ
ഭാഗ്യമാർന്ന ഹരിമാതുലന്റെമേൽകുന്നിച്ച താപശരമേറ്റു വലഞ്ഞു കാലേ
കുന്നംകുളം വഴി കടന്നു വരുന്ന നേരം
കുന്നോളമുണ്ടവിടെവർഷമിതെന്തു മായം
കുന്നംകുളത്തു ലഭിയാതൊരു വസ്തുവില്ല
കടുക്കും വേനൽ കാലം പൊള്ളിച്ച പാടുമായി
തൊടിയിൽ കൃശ ഗാത്രം നിൽക്കുന്നു തൈത്തെങ്ങുകൾവാസന്താമൃതചന്ദ്രികാഭ നിയതം വീയും സമീരൻ, സുഖാ-
ശംസാകൂജനമേകിടും കുയി,ലിതാ ണുള്ളിൽ കിനാവെങ്കിലോ
മുറ്റും കൂരിരു,ളില്ല കാറ്റു, ഭയമേറ്റീടും സ്വനം ചുറ്റിലി-
ന്നൊറ്റയ്ക്കീ നിശ തള്ളിനീക്കുവതിനാ, യേറെ പ്രയാസം നിജം