ഹൃദന്തം പിളർക്കുന്നൊരാ റോക്കു ജാസും
ചെവിക്കല്ലു പൊട്ടിയ്ക്കുമാ റാപ്പു പോപ്പുംരുചിയ്ക്കില്ലെനിക്കിഷ്ടമെൻ നാടിനീണം
തുളുമ്പുന്ന പാട്ടാണതാണെന്റെ ജീവൻ
ചിന്തകൾക്കന്ത്യമുണ്ടോ??
ഹൃദന്തം പിളർക്കുന്നൊരാ റോക്കു ജാസും
ചെവിക്കല്ലു പൊട്ടിയ്ക്കുമാ റാപ്പു പോപ്പുംപഠിക്കാൻ പറഞ്ഞാലുടൻ കോട്ടുവായി-
ട്ടറയ്ക്കുള്ളിലേറുന്ന കുഞ്ഞിന്റെ മുന്നിൽകൂട്ടുകൂടി കുടിതീനുമായി വെറുതേ
കളഞ്ഞിടുകയാണു നാ-
ളൊ,ട്ടുകേമമിതിയോർത്തു നീളെ നരനാരിഭേദമിയലാതെ ഹാ!
കെട്ടരീതികളസംശയം, പിടിപെടാതെകൂടുവതിനായി നാം
ചിട്ടയായി ഹരിനാമമോതി ബലമോടെ
വാഴുക സമുന്നതം
ആയിരം തരിക പത്തു ലക്ഷമായ്
കൈയിലേക്കു വരുമെന്നു കേൾക്കവേ
കാശുടൻ പരനു നൽകിടുന്നവർ-
ക്കാശതെല്ലു കുറവല്ല നിശ്ചയം
കേരളക്കര വെടിഞ്ഞു മറ്റുപല
നാട്ടിലേക്കു കുടിയേറുവാൻ
പൗരരിന്നു വരിനിൽക്കയാണ,തിനു
ചേതമില്ലവരിലാർക്കുമേ
താരതമ്യമിയലാത്ത നല്ലനിലവാര
മുള്ള ഗുണജീവിതം
പാരിലെങ്ങു തരമാകുമോ ജനത
യങ്ങുപോകുമിതു നിശ്ചയം
പരമ സാത്വികനന്തിയിലെന്നിയേ
തരിയടുക്കളബാന്ധവമറ്റവൻ
അരികിലെത്തിയതും വധു ചൊല്ലിയീ
നരനെ വേണ്ടയെനിക്കു വരിക്കുവാൻ
തുള്ളിപ്പാലു ചുരത്തുവാൻ മടികലർ
ന്നീടുന്ന ഗോവൃന്ദവും
പുള്ളിപ്പീലിയൊഴിഞ്ഞ കേകി നിരയും
മെല്ലിച്ച കാളിന്ദിയും
ഉള്ളം നൊന്തു സദാ കരഞ്ഞു കഴിയും
ഗോപാലരും, കഷ്ടമേ
കള്ളക്കണ്ണനകന്നതിൽ തളരുമീ
വൃന്ദാവനം മൂകമായ്