Powered By Blogger

2011, ജൂലൈ 21, വ്യാഴാഴ്‌ച

വിദ്യാലയം

മഴതന്നുടെ താണ്ഡവത്തില-
പ്പുഴയും പാടവുമൊന്നുചേരവേ
ഉണരാന്‍ മടിയോടെ സൂര്യന-
ക്കരിമേഘത്തിനു കീഴടങ്ങവേ

അതിരാവിലെയുമ്മറത്തു
ഞാന്‍
മഴയും കണ്ടു മടിച്ചിരിക്കവേ
ഒരുവാക്കതു കേട്ടുണര്‍ന്നു ഞാന്‍
സമയത്തിന്നു പുറപ്പെടേണ്ടയോ!

പുതുവസ്ത്രമണിഞ്ഞുമമ്മതന്‍
വിരലില്‍ത്തൂങ്ങി നടന്നുമെത്തി ഞാന്‍
മിഴിയില്‍ വഴിയുന്ന മോഹമോ-
ടഴകോടങ്ങിനെ പാഠശാലയില്‍

പലരും മുറി തന്നിലായിതാ
തലയും താഴ്ത്തിയിരിപ്പു മൂകരായ്
ചിലരോ കരയുന്നു മറ്റുപേര്‍
ബഹളം കൂട്ടി രസിച്ചു കൊണ്ടുമേ


അരികില്‍ പല ബഞ്ചു കണ്ടതി-
ന്നരികില്‍ നിന്നു കരഞ്ഞു പോയി ഞാന്‍
നിനയാതൊരു നാളിലമ്മത-
ന്നരികില്‍ നിന്നുമകന്ന കുഞ്ഞു പോല്‍



"വെറുതേ കരയുന്നതെന്തു നീ
മതിയാക്കീട്ടിനി പുഞ്ചിരിച്ചിടാം"
അലിവോടെ പറഞ്ഞു ടീച്ചറെ-
ന്നഴലും പോയി
ഹസിച്ചു ഞാനുമേ


വിടരും നയനങ്ങളോടെ ഞാന്‍
പ്പുതുതാം ലോകമിതാസ്സ്വദിയ്ക്കവേ
നിറയും ചിരിയോടെ ടീച്ചറ-
ന്നുപദേശങ്ങളറിഞ്ഞു നല്കയായ്


"ദിവസേന പറഞ്ഞു തന്നിടാ
പഠനം ജീവിതമാര്‍ഗ്ഗമാക്കണം
വെറുതേകളയൊല്ല നിങ്ങളീ-
സമയം പിന്നെയൊരിക്കലും വരാ


നവ ചേതന നാടിനേകുവാ-
നുതകുന്നു
ത്തപൌരരാവണം
നിലനില്ക്കുമനീതിനീക്കുവാന്‍
നവമാം ചിന്തയുമേക നിങ്ങളും"


ഇരുളാര്‍ന്നകതാരിലാകവേ-
യറിവിന്നക്ഷര നാളമേകുവാന്‍
പതിവായിവിടേ വരേണമെ-
ന്നറിയാതേ മനമപ്പൊഴോതിയോ??!!


ഒരു കൊല്ലവുമിങ്ങിനേ കഴി-
ഞ്ഞവസാനത്തെ പരീക്ഷ തീരവേ
വളരേ ദിവസത്തെയിച്ഛ പോല്‍
കളികള്‍ക്കായിരു മാസമെ
ത്തിനാന്‍


വരിനെല്ല് വിളഞ്ഞ പാടവും
കരതൊട്ടിട്ടൊഴുകുന്ന തോയവും
അടശര്‍ക്കരയെന്നപോലെയ-
പ്പുതുവര്‍ഷത്തിലുമൊന്നു ചേര്‍ന്നുവോ?!!

പുതുമോടികളേ
തുമില്ലയി-
ന്നറിവിന്‍ ക്ഷേത്രനടയ്ക്കു പോകവേ
പലനാളുകളായി ചിട്ടയോ-
ടിതുതന്നേ തുടരുന്ന മൂലമാം!!

2011, ജൂലൈ 1, വെള്ളിയാഴ്‌ച

5 ഒറ്റകൾ

വലിയൊരു പടയന്നെന്‍ മുന്നിലായ് നിന്ന നേരം
അരുതരുതിതു വയ്യെന്നോതി ഞാന്‍ ഭീതിയാലേ
ചെറുചിരി കളയാതേ ചൊല്ലി നീ ഗീതയപ്പോള്‍
അടിപിടി തുടരാനായ് പാഞ്ചജന്ന്യം മുഴക്കീ


തിരയ്ക്കു തീരമെന്ന പോലെനിക്കു നീ നിനക്കു ഞാന്‍
ഇടയ്ക്കിടയ്ക്കിതോതി നീയടുക്കലെത്തിയോമനേ
ഒരിക്കലൊന്നു കാണുവാന്‍ കൊതിച്ചൊരെന്നെയീവിധം
'സുനാമി' പോലെ വന്നു നീ തുടച്ചു കൊണ്ടു പോകൊലാ


എന്തു ഭംഗി ചെറുകാറുകാണുവാന്‍
ഇന്ദു തന്നുടെ മനസ്സിലോതി പോല്‍
സ്വന്തമായ് ചെറിയ കാറുവേണമ-
ത്യന്തസൌഖ്യമൊടു യാത്ര ചെയ്തിടാന്‍

കനിമൊഴി തമിഴത്തീ നീ പിരിഞ്ഞന്നു തൊട്ടേ
മനസിയസുഖമയ്യോ കൂടിയെന്‍ പൊന്‍കുരുന്നേ
നിലവിളി നിലവിട്ടൂ വൃന്ദമൊപ്പം കരഞ്ഞൂ
തലവര, വിധിയുണ്ടേല്‍ കണ്ടിടാം രണ്ടു നാളില്‍

ശ്ലോകത്തിന്നാഴമെല്ലാം പുതിയൊരു പവിഴം മുങ്ങിനോക്കുന്നവീരാ ക്ലേശിക്കും നീയുമേറേ ക്കരയുടെയരികേനിന്നു നീകാണുകാദ്യം
ശോഭിയ്ക്കാമിങ്ങുമേറ്റം തവമനമതിനാലൊന്നിനാല്‍ മാത്രമായി-
ട്ടെന്തെല്ലാമുണ്ടു കാണാന്‍ ഹിമഗിരിമടിയില്‍ പോയിരുന്നാല്‍ ലഭിയ്ക്കാ

കഷ്ടം..പറ്റിപ്പോയ്.. തിരുത്തിയതും ഇല്ല

ഇല്ലത്തേയ്ക്കു വരാന്‍ മോഹമതു കലശലായീടവേയിന്നു ഞാനും
ടിക്ക െറ്റാന്നാ വിമാനത്തിനു വലിയ വിലയ്ക്കായെടുത്തൊന്നു വേഗം
ലീവില്ലാ തനിയ്ക്കെന്നുമറുപടിയുടനെത്തന്നു ബോസും അബദ്ധം
പറ്റിപ്പോയ്, കഷ്ടമെന്താണൊരുവഴി, വഴിയാധാരമായ്പ്പോകുമോ ഞാന്‍


കാമത്തേ നിഗ്രഹിച്ചാതിരുനയനമതാ നെറ്റിമേലുജ്ജ്വലിപ്പൂ
നാറത്തോലാണുടുക്കാന്‍ തവ കഠിനശരീരത്തിലോ പന്നഗങ്ങള്‍
മോഹത്തേ ബന്ധനം ചെയ്തു പരമപദമേയിന്നു രക്ഷിപ്പതേ മാം
പറ്റിപ്പോയ്, കഷ്ടമെന്താണൊരുവഴി, വഴിയാധാരമായ്പ്പോകുമോ ഞാന്‍