ഹൃദന്തം പിളർക്കുന്നൊരാ റോക്കു ജാസും
ചെവിക്കല്ലു പൊട്ടിയ്ക്കുമാ റാപ്പു പോപ്പുംരുചിയ്ക്കില്ലെനിക്കിഷ്ടമെൻ നാടിനീണം
തുളുമ്പുന്ന പാട്ടാണതാണെന്റെ ജീവൻ
ഹൃദന്തം പിളർക്കുന്നൊരാ റോക്കു ജാസും
ചെവിക്കല്ലു പൊട്ടിയ്ക്കുമാ റാപ്പു പോപ്പുംപഠിക്കാൻ പറഞ്ഞാലുടൻ കോട്ടുവായി-
ട്ടറയ്ക്കുള്ളിലേറുന്ന കുഞ്ഞിന്റെ മുന്നിൽകൂട്ടുകൂടി കുടിതീനുമായി വെറുതേ
കളഞ്ഞിടുകയാണു നാ-
ളൊ,ട്ടുകേമമിതിയോർത്തു നീളെ നരനാരിഭേദമിയലാതെ ഹാ!
കെട്ടരീതികളസംശയം, പിടിപെടാതെകൂടുവതിനായി നാം
ചിട്ടയായി ഹരിനാമമോതി ബലമോടെ
വാഴുക സമുന്നതം
ആയിരം തരിക പത്തു ലക്ഷമായ്
കൈയിലേക്കു വരുമെന്നു കേൾക്കവേ
കാശുടൻ പരനു നൽകിടുന്നവർ-
ക്കാശതെല്ലു കുറവല്ല നിശ്ചയം
കേരളക്കര വെടിഞ്ഞു മറ്റുപല
നാട്ടിലേക്കു കുടിയേറുവാൻ
പൗരരിന്നു വരിനിൽക്കയാണ,തിനു
ചേതമില്ലവരിലാർക്കുമേ
താരതമ്യമിയലാത്ത നല്ലനിലവാര
മുള്ള ഗുണജീവിതം
പാരിലെങ്ങു തരമാകുമോ ജനത
യങ്ങുപോകുമിതു നിശ്ചയം
പരമ സാത്വികനന്തിയിലെന്നിയേ
തരിയടുക്കളബാന്ധവമറ്റവൻ
അരികിലെത്തിയതും വധു ചൊല്ലിയീ
നരനെ വേണ്ടയെനിക്കു വരിക്കുവാൻ
തുള്ളിപ്പാലു ചുരത്തുവാൻ മടികലർ
ന്നീടുന്ന ഗോവൃന്ദവും
പുള്ളിപ്പീലിയൊഴിഞ്ഞ കേകി നിരയും
മെല്ലിച്ച കാളിന്ദിയും
ഉള്ളം നൊന്തു സദാ കരഞ്ഞു കഴിയും
ഗോപാലരും, കഷ്ടമേ
കള്ളക്കണ്ണനകന്നതിൽ തളരുമീ
വൃന്ദാവനം മൂകമായ്
ഉലകരുണ്മ നിനച്ചുയിരേകിടും
കലിത കൃത്രിമ ബുദ്ധിയിലെത്രയും
വലിയ ഗൂഢതലങ്ങളിരിക്കയാൽ
ചിലതിനാലതിനാശമണഞ്ഞു പോം
ആരും കാണാതെയെന്നും മുറിയിലണ
യുമെന്നല്ല തോന്നും പടിയ്ക്കാ-സംസാരാബ്ദ്ധികടക്കുവാനുതകിടും
ദാമ്പത്യ വള്ളത്തിലൊ-
ട്ടുത്സാഹിച്ചുകരേറി യാത്ര തുടരു
ന്നുണ്ടെങ്കിലും ചുറ്റിനും
അസ്വാഭാവിക കോളിളക്കമുയരാൻ
ഭാവിയ്ക്കുമീവേള നാം
നൽസാമർത്ഥ്യമിയന്നു തീരമണയാൻ
യത്നിക്കണം മത്സഖീ
തന്നോടൊത്തൊരു ജീവനാമ്പു വളരു
ന്നുണ്ടെന്നറിഞ്ഞാർദ്രയായ്
മാതൃത്വം പകരുന്ന നിർവൃതി
നുകർന്നീടുന്ന നാരീമനം
താനാർജ്ജിച്ച മഹദ്ഗുണങ്ങളഖിലം
കുഞ്ഞിന്നു കൈമാറുവാ-
നൊക്കും വണ്ണമൊരുക്കിടുന്നു മഹിയിൽ
തൻ ശീലമൊന്നാകവേ
തനിക്കു ചുറ്റും ക്ഷിതി ചുറ്റുമെന്നേ
നിനച്ചു വാഴും ഭരണജ്ഞരേക്കാൾ
ഗരം വഹിക്കുന്നൊരു കീടമേകാം
നരന്നു പാരിങ്കലിടയ്ക്കു സാഹ്യം
പച്ചകുത്തിയ ദേഹവും നിറമേഴു പൂശിയ
കേശവുംഭാരിച്ച താപമഴ മിന്നലതീവ വേഗം
പൂരിച്ച കാറ്റു കടലേറ്റവുമായി ദുഃഖം
തോരാതെയേകി മറയുന്നുവൊരാണ്ടു ശേഷം
നേരോടെയെത്തി ശുഭമാം വരനീര വർഷം
മഴ കാലമറിഞ്ഞു പെയ്യുകി-
ല്ലൊഴിവാകയുമില്ല, പാടമോ
പുഴയായി, മൊഴിഞ്ഞു സങ്കട-
പ്പുഴ നീന്തി വലഞ്ഞ കർഷകൻ
തളിർ വെറ്റില നൂ,റടയ്ക്കയും
തുളുനാട്ടിലെ നൽപ്പുകേലയുംകിനാവിന്റെ പാടത്തു ഞാൻ നട്ട വിത്തിൻ
കനം പോരയെന്നോ മുളച്ചില്ല തൈകൾ
മെനക്കെട്ടു വീണ്ടും വിതയ്ക്കുന്ന ജോലി-
യ്ക്കെനിയ്ക്കാവതില്ലെന്നുരയ്ക്കുന്നു
ചിത്തം
സ്മൃതിച്ചെപ്പിനുള്ളിൽ തിളങ്ങുന്ന ബാല്യ-
ത്തിരശ്ശീല കീറിപ്പറിക്കാനൊരുങ്ങി
ചതിച്ചോടു വച്ചെത്തിടുന്നുണ്ടു കാല-
പ്പെരുംപൂതമയ്യോ തടുക്കാനസാധ്യം
ഒന്നോർക്കേണം , പഠന മികവിൻ
കാറ്റു തട്ടാതെ വാണോ-
രെന്നേ പോയ് താനിവിടെയിനിയും ചെയ്വതെന്തെന്നു കേൾക്കേ
എന്നാൽ ഞാനും വെടിയുമുടനീ
രാജ്യ,മല്ലാതെ ചുമ്മാ-
നിന്നാലാവി,ല്ലതു നിയതമാ
ശങ്കയില്ലെങ്കലേതും
(ആദ്യത്തെത് പാഠം)
ഒന്നാം ക്ലാസിൽ പഠന മികവാലെട്ടു കൊല്ലം കഴിഞ്ഞോ-
നെന്നേ പോയ് താനിവിടെയിനിയും ചെയ്വതെന്തെന്നു കേൾക്കേ
എന്നാൽ ഞാനും വെടിയുമുടനീരാജ്യ,മല്ലാതെ ചുമ്മാ-
നിന്നാലാവി,ല്ലതു നിയതമാശങ്കയില്ലെങ്കലേതും
വഴിനീളെ നടന്നു പൂക്കളും
പഴവും വിറ്റു വരുന്ന കന്യ തൻ