കൈകാലെത്ര വളർന്നു,കുഞ്ഞു കമിഴാ റായോ മലർന്നീടുവാ-
നുണ്ടോനോട്ടമതോ പിടിച്ചു കയറാ നാണോശ്രമം, രണ്ടു പേർസാകൂതം ജനനം മുതൽക്കു ദിനവും വീക്ഷിയ്ക്കുമാൺപൈതലി-
ന്നോരോരോ ചലനങ്ങളേകിയവരിൽ പുത്തൻപ്രഭാതം സ്ഥിരം
നെഞ്ചിൽ ചാഞ്ഞുകിടന്നു പാലമൃതുനൽ
ചുണ്ടാലെനൊട്ടീടവേ
അമ്മേയെന്നുമൊഴിഞ്ഞിടുന്നു, ഹൃദയം കാതോർത്തിരിക്കേയവൻ
വ്യക്തംപിന്നെയുമോതിയമ്മ, കരളി ന്നാനന്ദമേകീ കുരു-
ആ ബാല്യം തളിരിട്ടു,വീടു കുസൃതി
വായ്ക്കും കൊഞ്ചലുയർന്നു, പാദമലരാ മുറ്റത്തുറപ്പിയ്ക്കയായ്
നാവിൽശ്രീയെഴുതിച്ചു വിദ്യ തികവാർ ന്നേകീ, പഠിത്തത്തിലും
മുന്നേറുന്ന കുമാരനിൽതെളിമയാർ ന്നാളുന്നിതേയൗവനം
ഏട്ടൻതൻ പ്രിയസോദരിയ്ക്കു സഹജൻ കൂട്ടർക്കു, തന്നാലെഴു -
ന്നേതാവശ്യവുമാർക്കുമെപ്പൊളുമറി ഞ്ഞേകാൻ മടിക്കാത്തവൻ
സാരം നർമ്മരസം കലർന്ന കഥതൻ
ഭാണ്ഡം ചുമക്കുന്നവൻ
ദ്വേഷിക്കാതതു കെട്ടഴിച്ചു ചൊരിയാൻ വൈദഗ്ദ്ധ്യമേറുന്നവൻ
കേടറ്റങ്ങിനെയുല്ലസിച്ച സമയം കാലത്തിനും മോഹമാ-
യക്ഷയ്യാമരപീഠമേറ്റിയൊരുസത്ക്കാരം നിനക്കേകുവാൻ
ഹാ നീ നിത്യമനന്തനിദ്ര വരമായ് മേടിച്ചു മിണ്ടാതെപോ-
യെന്നോർക്കേയിരുളെന്നെകത്തു നിറയു
ന്നെന്തെന്തു ചെയ്യാമിനി
കാലം ക്രൂരതകാട്ടിടുന്നതുലകം
നീറുന്നോർമ്മനിറഞ്ഞജന്മമിവിടെ ത്താണ്ടാൻ വിധിച്ചോരിലോ
രണ്ടും കഷ്ടമതെങ്കിലും ഗുരുതരം
ക്കേകേണം പരമേശ്വരാ മതിബലം ദുഃഖാർണ്ണവം താണ്ടുവാൻ