Powered By Blogger

2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

വിലാപം (ഇത് എഴുതിയത് നടി ശ്രീവിദ്യ മരിച്ചു എന്ന വാര്‍ത്ത‍ കേട്ടപ്പോളാണ്. അതിനു മുന്നേ തന്നെ ഇവിടം വിട്ടു പോയ മഹാത്മക്കള്‍ക്കും സമര്‍പ്പിക്കുന്നു)

കാലപ്രവാഹാമാനുസ്യുതം തുടരുന്നൂ
കാലയവനിക ഉയരുന്നൂ താഴുന്നൂ
ഈ ലോകത്തിലീഭൂമിയില്‍ നിന്നും
ജീവന്‍റെ നാളങ്ങള്‍ എരിഞ്ഞകലുന്നൂ
ശബ്ദസൌകുമാര്യത്താലക്കളിവട്ടമടക്കി വാണ
വെണ്മണിയും ഹൈദരാലിയും പോയി
­ദേവരാഗശില്പിയാം ദേവരാജനും , എം.എസ്സും
മുന്‍പേ ഗമിച്ച രവീന്ദ്രന്‍ തന്‍റെയ-
ടുക്കലേക്കോടിപ്പോയി
നഷ്ടങ്ങള്‍ മാത്രമെന്നോതിക്കരയുന്ന
കേരള മണ്ണിന്‍ മാറിലേക്കായ്
മറ്റൊരു വാള്‍ പ്രയോഗമായ് കേട്ടൂ
കുഞ്ഞുണ്ണി മാഷും യാത്രയായി
മുഖസൌന്ദര്യത്താല്‍ മലയാള-
മനസ്സില്‍ വിളങ്ങി നിന്ന
ശ്രീവിദ്യയും പോയ്‌ ആ വഴിയെ
ഞെട്ടിവിറച്ചോരു ലോകത്തെ നോക്കി-
യാരോ ഊറിച്ചിരിക്കുന്നു ദൂരെ നിന്നും...

2010, സെപ്റ്റംബർ 28, ചൊവ്വാഴ്ച

തിരിച്ചറിവ്

æµÞIáçÉÞµßæÜïç¿Þ ÉÃ_
æÎÞMÎÞøá¢, §JßøßæMÞKáçÉÞÜá¢
®ÜïÞ¢ Í·ÕÞæa ÎÞÏÏÞµáæKç¿Þ
¼àÕßÄÞLcJßçÜÞVAáKà ØÄcBZ;
Í·ÕKßÖíºÏ¢ ÎÞxáÕÞæÈÞAáçÎÞ
ÉÞÕÎà §øáµÞÜß ÎÞÈá×V ºßLßAßW!

2010, സെപ്റ്റംബർ 27, തിങ്കളാഴ്‌ച

കാഴ്ചകള്‍

മുറിയുടെ ജനാലകള്‍ മലര്‍ക്കെ തുറന്നു ഞാന്‍
തൊടിയിലേക്കുറ്റു നോക്കീടവേ
അറിയാതെ വന്നെന്‍റെ കണ്മുന്നിലൊരു
പൂമ്പാറ്റ; വര്‍ണ്ണങ്ങള്‍ വാരിത്തൂകി
പൂമ്പൊടി വിതറിയെന്‍ കൈകളില്‍
അലസമായ് ഇരിക്കുന്നു ശലഭ റാണി
പാറിയകന്നവള്‍ മെല്ലെയൊരു പൂവിന്‍റെ
മധുനുകര്‍ന്നീടുവാന്‍ പോയനേരം
കുയില്‍പ്പാട്ട് കേട്ടു ഞാനൊരെതിര്‍പാട്ടുമൂളി
സ്വയമറിയാതെ നിന്നുപോയീ..
എത്ര മനോഹരം! എത്ര മനോഹരം!
കാഴ്ചകള്‍ കാണുവാനെന്തുഭംഗി
സ്വപ്നത്തിലെങ്കിലും അറിഞ്ഞല്ലോ
പലതുമെന്നു ഞാനൊട്ടു വിചാരിക്കവേ
മറ്റൊരു ദിവസം മെല്ലേത്തുടങ്ങുന്നു
അന്ധന്‍റെ ജീവിത യാത്രയിലെ..

2010, സെപ്റ്റംബർ 26, ഞായറാഴ്‌ച

ഭ്രാന്ത്‌

" നിനക്ക് ഭ്രാന്താണ്"എന്ന്
എല്ലാവരും പറഞ്ഞപ്പോള്‍
ഞാന്‍ വിശ്വസിച്ചില്ല
"ശ്വാസോച്ച്വാസങ്ങള്‍ക്കിടയിലെ
ജീവ സമയത്ത് ഭ്രാന്തെന്നും
പറഞ്ഞു നടക്കാന്‍ നിങ്ങള്‍ക്ക് ഭ്രാന്താണോ"?
എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു
മാനസ വാടിയിലെ മലരുകള്‍
മഴകാത്തു കഴിയുന്ന വേഴാമ്പല്‍ പോലെ
മയൂര നൃത്തം മഴ വരുമ്പോള്‍
പക്ഷെ മയിലിനും വേഴാമ്പലിനും
പാര്‍ക്കാന്‍ കാടെവിടെ?
മലരുകള്‍ കരിഞ്ഞുണങ്ങി
മനസ്സ് മരവിച്ചു
വികാര വിചാരങ്ങള്‍
അനിയന്ത്രിതമായപ്പോള്‍
ഞാന്‍ പറഞ്ഞു
"എനിക്ക് ഭ്രാന്താണ്!"

മുഖം

" നിന്‍റെ മുഖം കാണാന്‍ എന്തുഭംഗി !!"
അവന്‍റെ വാക്കുകള്‍ അവളെ പുളകിതയാക്കി
"മുഖം മനസ്സിന്‍റെ കണ്ണാടി" എന്ന് പ്രതിര്‍വചിച്ചു
അവനവളെയും അവള്‍ക്കവനെയും
കാണാതിരിക്കാന്‍ പറ്റാതായി
പകലുകള്‍ വെണ്‍ പിറാവുകളായി
രാത്രികള്‍ അവരെ മാടി വിളിച്ചു
പകലിലെ സൌന്ദര്യം രാത്രിയില്‍
അതി സുന്ദരമായി ലീലകളാടി
സൌന്ദര്യ യമാന്തരം കറുത്ത പകലുകള്‍
കണ്ണാടികള്‍ എറിഞ്ഞുടച്ചു
നുറുങ്ങിയ ചില്ലു കഷ്ണങ്ങള്‍ പറഞ്ഞു
"മുഖം മനസ്സിന്‍റെ കണ്ണാടി"