എൻ ജന്മാന്തര പുണ്യ പാപ നിചയം കൂട്ടിക്കിഴിച്ചന്നു ഞാൻ
ക്ഷോണീരംഗതലത്തിലേവമുരുവം ചെയ്തോരഹം ബുദ്ധിയായ്
കാമക്രോധ രസം നിറച്ച മനവും ദേഹാഭിമാനങ്ങളും
പൊട്ടിപ്പോകണമിന്നുവേഗമതിനായ് മാർഗം തെളിക്കൂ ശിവേ
കല്ലും മുള്ളുമതേറെയുള്ള വനവും കുന്നും കയറ്റങ്ങളും
തെല്ലും ഭീതിയെഴാതെ കണ്ടു കയറും നാരീജനം സംഘമായ്
മെല്ലെപ്പമ്പയിലാണ്ടു പാതി പുറമെക്കാട്ടീട്ടു ഭംഗ്യാ വരും
ചൊല്ലേറുന്നൊരു കാഴ്ച കണ്ടു ഹൃദയം വേവുന്നു നോവുന്നു മേ
വരുന്ന കൊല്ലമെങ്ങിനേ നടത്തിടും കലാലയം
കുറഞ്ഞിടുന്നുവെഞ്ചിനീയറിങ്ങിനാളു നാൾക്കുനാൾ
നിരത്തിവച്ച കെട്ടിടങ്ങളൊക്കെ പൂട്ടുമെങ്കിലീ-
നമുക്കു ജോലി പോയിടും പിടച്ചിടുന്നു ഹൃത്തടം
വരുന്നതൊക്കെ വന്നു ചേരുമെന്നു ചൊല്ലിയെപ്പൊഴും
പൊരുന്നിരുന്നിടാതെ നാം പഠിച്ച വിദ്യയോർക്കണം
കരത്തിലുള്ള കായ്ഫലത്തെ നോക്കുമോ പിടയ്ക്കവേ
കരഞ്ഞിടുന്നൊരാശ്രയത്തിനായി നിൻ നടയ്ക്കൽ ഞാൻ
പിഞ്ചുബാലികയു,മൊത്തകന്യകയു,മമ്പത-ത്തിയൊരു നാരിയും
സഞ്ചരിപ്പു മലയാള നാട്ടിലെ വഴിയ്ക്കു ഭീതിയൊടു നിത്യവും
വഞ്ചനാകുതുകി പൂരുഷന്നുടെഞരമ്പിലെച്ചുടു നിണം ദിനം
തഞ്ചമോടെ ജഘനം തിരഞ്ഞുകൊതിപൂണ്ടു പിന്തുടര കാരണം