മേലിലിങ്ങനെ കളിച്ചു ഞാൻ നട-
ക്കില്ല,യെന്നു പറയും നവാണ്ടിലായ്
നാലുനാളു കഴിയേ മറന്നു പോം
ശീലമെന്നുമൊരുപോലെ നിന്നിടും
മേലിലിങ്ങനെ കളിച്ചു ഞാൻ നട-
ക്കില്ല,യെന്നു പറയും നവാണ്ടിലായ്
നാലുനാളു കഴിയേ മറന്നു പോം
ശീലമെന്നുമൊരുപോലെ നിന്നിടും
ശാരദേന്ദു നിറലാവുതിർത്തു വിയദ ങ്കണച്ചെരിവിറങ്ങവേ
പാരിജാതമലർമാലകോർത്തു വരകാര്യം നാരിയൊരിക്കലും പുരുഷനിൽ കീഴ്പ്പെട്ടു തൻ ജീവിതം
ഹോമിക്കേണ്ടവളല്ല,വൾക്കു നിലനി ല്പുണ്ടാകണം സ്വന്തമായ്
മുന്നേറ്റത്തിനിടയ്ക്കൊരല്പ നിമിഷം തങ്ങൾ പ്രവർത്തിപ്പതിൻ
നേരും വേരുമറിഞ്ഞിടാനുമുപയോഗിച്ചാൽ, കുലസ്ത്രീയവൾ
മഞ്ഞിൻചേലയുടുത്ത വാസര മണി പ്പെണ്ണിന്റെ പൂമേനിയിൽ
തഞ്ചും നീർക്കണമൊപ്പിമാറ്റുവതിനായ് തോർത്തും പിടിച്ചങ്ങിനെ
വെണ്മേഘക്കിളിവാതിലിന്നിടയിലൂ ടോമൽക്കരം നീട്ടിടു-
ന്നാദിത്യന്റെ വിശാല മാനസമെനി യ്ക്കെന്നും മുദാ കാണണം
അടുത്തുള്ള വീടിന്റെ മേടയ്ക്കുദേഹ-
ത്തൊടൊട്ടുന്ന വേഷം ധരിച്ചുള്ള പെണ്ണിൻ
കടുക്കുന്ന യോഗാസനാഭ്യാസമെന്നും
മുടങ്ങാതെ കാണും കുമാരൻ മെലിഞ്ഞു
ഇങ്ങിക്കാണുന്നലോകം സ്ഥിര,മിതി
നിരുപിച്ചിട്ടു നഷ്ടപ്പെടുമ്പോ-
ളേങ്ങിക്കണ്ണീരൊഴുക്കും പടു
മടയരിലും തന്റെ കാരുണ്യവഹ്നി
മങ്ങാതെക്കണ്ടു ചേർത്തി, ട്ടകമലമ
ഖിലം ചുട്ടെരിയ്ക്കുന്ന മൂർത്തേ
വെങ്ങാനെല്ലൂർപ്പിരാനേ, കരുതുക
യിവനായ്ക്കണ്ണിലെത്തീയൊരല്പം
കൂടെത്തന്നെയിരിക്കിലും മമസഖീ കണ്ടില്ല നിന്നെ, പ്രിയ-
ത്തോടെത്തൊട്ടുതലോടിയില്ല,യരികെ ച്ചേർത്തൊന്നു പുൽകീല ഞാൻഭരണം വിജയിച്ചുവെന്നു നാ-
ടറിയാൻ വേണമൊരുഗ്ര പദ്ധതിനാരായണായെന്നു ജപിച്ചു കൂടാൻ
മരുത്പുരാധീശ! കനിഞ്ഞിടേണംവേണ്ടുന്നതാണൊരു സമാഗമവേദി കൂട്ടർ
കണ്ടിട്ടു നാളധികമായിനി വൈകിടേണ്ട
പണ്ടത്തെയോർമ്മ പൊടിതട്ടിയെടുത്തു നോക്കാം
രണ്ടില്ല പക്ഷ,മൊരുദോഷവുമേൽക്കയില്ല
നാടൻ കത്തി, കഠാര, ലോഹവടിവാൾ,
പന്നിപ്പടക്കം, പറ-
ഞ്ഞീടാനായുധമിങ്ങനെപ്പലതരം
പണ്ടേ പ്രചാരത്തിലായ്
നേടീ തീവ്രപരിശ്രമത്തിലതുല
സ്ഥാനം മഹാസ്ഫോടനം,
പേടിച്ചോടുക! രക്ഷയെങ്ങു, പെരുതാം
ഭ്രാന്താലയം കേരളം!!
നാലാളെക്കൊണ്ടു നന്നേയിവ,നിതിപ
റയിപ്പിക്കുവാനൊത്ത കർമ്മം
കാലേ ശീലിച്ചതില്ലൊ,ട്ടപകടകരമാംഎമ്പാടും കൂരിരുട്ടാർ,ന്നതിരുജ നിറയും
കാട്ടിലൊറ്റയ്ക്കുപോകു-
ന്നെൻപാടോർക്കേണമമ്മേ, തനിവഴി
തിരയാൻ വിദ്യയൊന്നില്ല കൈയിൽ
അമ്പത്തൊന്നക്ഷരത്തി, ന്നമൃത കിരണവും
പക്കലില്ലേ കനിഞ്ഞൊ-
ന്നൻപോടെക്കാട്ടി,യിക്കാടിനു വെളി
യിലിറക്കീടുവാൻ വൈകിടൊല്ലേ
ഇന്ത്യക്കെന്തുണ്ടു നോക്കാ,നിനി നിവരെ
യുയർന്നുന്തി നിൽക്കുന്നു മുന്നിൽ
പന്തും ബാറ്റുംപിടിച്ചങ്ങിനെ മഹിത കളി
ക്കാരവർ, പ്രശ്നമെന്നാൽ
മന്ത്രിക്കുന്നൂ മനസ്സി,ങ്ങിരു തവണ വിരാട്
കോലി കാണിച്ച ഭാവം
ചന്തം ചിന്തുന്നതല്ലാ, ദുരമതി, വിജയി,
ച്ചെങ്കിലും തോറ്റുപോയി
നന്നായ്ബ്ഭാരതവീരരേ! കിവികളെ
ത്തോൽപ്പിച്ചുവല്ലോ, ജയി-
ച്ചൊന്നാം സ്ഥാനമലങ്കരിയ്ക്ക! പറയാൻ
മറ്റൊന്നു കാണുന്നു ഞാൻ
എന്നും സെഞ്ചുറി നേടുവാൻ കൊതിയൊരാൾ
ക്കിത്രയ്ക്കു വേണോ?, ഇതെ-
ന്നെന്നാണിദ്ദുര തീരുക, പ്രകടമാ
മത്യാഗ്രഹം, മ്ലേച്ഛമായ്!!
കാളിന്ദിപ്പുഴവക്കിലുള്ളൊരരയാൽ വൃക്ഷത്തിലേക്കിന്നുമേ
പാളുന്നൂ മിഴി,നേർത്തടഞ്ഞു വരിലും പൊങ്ങുന്നു നിന്നെപ്രതി
ആളെങ്ങോ മറവിൽപ്പതുങ്ങിടുകയാണെന്നേ നിനപ്പൂ,മന-
സ്സാളിക്കത്തുവതെങ്കിലും, ഗുണനിധി ക്കൂട്ടങ്ങളാം ഗോപികൾ
പ്രേമസ്നിഗ്ദ്ധമരന്ദമാധുരി തുളുമ്പീടുന്നിളം ചുണ്ടുമാ-
യോമൽപ്പെൺകൊടി രാധ,യന്നനടയാൾറ റാ പോലെ ദേഹം വളഞ്ഞുള്ള നിർത്തം
റു റൂ മട്ടു കൈയിൽ പിടിപ്പിച്ച ദണ്ഡം
കുറച്ചല്ലയേകുന്ന ദണ്ണം പുരാനേ
മറക്കൊല്ല നിൽപ്പിന്നൊരന്ത്യം വരുത്താൻ
1. നിരന്തരം സുഖം തരുന്ന യന്ത്രമില്ല, ദുഃഖവും
കുരുത്തു തീയിലെന്നപോലുറച്ചദേഹ,മേഴു പിൻ
മുറയ്ക്കു ശേഖരിച്ചു വെച്ച പൊൻപണം, യശസ്സു ഹാ1. ഓണം ബംബറെടുത്തു കോടി ചുളുവിൽ ക്കിട്ടുന്നതോർത്തോർത്തു പൊ-
ന്നോണത്തിന്നു ജലം കുടിച്ചു പശിയാറ്റീടുന്ന നാട്ടാരിതാഏതജ്ഞാത സദസ്സു തേടി വിട കൊ ണ്ടെല്ലാവരേയും പിരി-
ശ്രീദേവി പ്രിയനൊത്തു ചെന്നു ഗരിമാ വേറുന്ന ബോംബേപുര,-
ത്താദ്യം തെല്ലു ഭയന്നുവെങ്കിലുമുടൻ ശീലിച്ചു ദേശാന്തരം
ഉദ്ദേശിച്ചതു പോലെ ഭർതൃഹിതവും നന്നായി നോക്കി, ത്തിരി-
ച്ചദ്ദേഹം കരളിന്നുനൽകി സുഖവും, ക്ഷേമം വിളങ്ങീ നലം
തമ്മിൽത്തമ്മിലറിഞ്ഞകാലഗതിയിൽ കൈവന്നു സൗഭാഗ്യമാ-
യമ്മേയെന്നുവിളിക്കുവാനരുമയാം സൽപുത്രനും, ജീവിതം
സമ്മോദം പുലരുന്നവേളയവൾതൻ സീമന്തരേഖയ്ക്കു മേൽ
കാർമേഘക്കരിപറ്റി,യിഷ്ട ഹൃദയൻ ചേർന്നൂ ശിവങ്കൽ, ദ്രുതം
മാലേറും സമയത്തു മാതൃ ഹൃദയം ക്ഷീണിച്ചു നിന്നില്ല, ത-
ന്നാലംബം തനിയെത്തിരഞ്ഞു പിരിയും മുൻപേ പ്രിയൻ ചൊന്ന പോൽ
കാലും കൈയുമിടയ്ക്കുവേച്ചു, വിലവ യ്ക്കാതെ പ്രയാണം തുടർ-
ന്നല്ലിൻവീഥി കടന്നു ജീവിതജയം നേടീ സുധീരാംഗന
ബാല്യം പൂത്ത നിളാ നദിക്കരയിലെ ഗ്രാമം വിളിയ്ക്കേ, കുറെ-
ക്കാലംപാർത്തുമടുത്ത വൻ നഗരവും വിട്ടിങ്ങു വന്നൂ, ജനി
രാധാകൃഷ്ണകൃപാകടാക്ഷമനിശം സിദ്ധിച്ച മൂലം മഹാ-
വ്യാധിയ്ക്കൊന്നുമടുക്കുവാനവസരം വന്നില്ല, സന്ധ്യയ്ക്കുമേ
എന്നാളും തവപാദസേവ വിധിയാം വണ്ണം നടത്തും മകൻ
തന്നെച്ചേർത്തുപിടിക്കുവാനിളയവർ, സന്നദ്ധയായ് തൻ സ്നുഷ
എന്നാലും സ്വയമേവ ചെയ്തു കഴിയും പോലൊക്കെയും, നാരിയാ-
ളെന്നും, പൈങ്കുളനാട്ടുനന്മ പുലരും ചിത്തം പ്രസന്നാത്മകം
പൂർവ്വസൂരികൾ കൊരുത്തതാം തുളസി മാല മാറിലണിയും ശിവ-
യ്ക്കാവതും ഭവതി കോർത്തുനൽകി ദശപുഷ്പമാലിക, ദിനംദിനം
ആ വരേണ്യഗുണമേകിടുന്ന ശതകോടിപുണ്യവുമണിഞ്ഞു സദ്-
ഭാവരാഗസുധ ചേർന്നു ചുണ്ടുകളഖണ്ഡനാമമുരുവിട്ടുപോൽ
അല്പനേരമകലേക്കുമാറി തവപുത്രനെന്നറിവു കിട്ടവേ
നില്പുമാറ്റി വിധി വന്നടുത്തു തടയാൻ മറന്നനില ഭാരതി
തല്പമേറി ഹിമശീതമസ്ഥിതി ശിവം വെടിഞ്ഞു മിഴി പൂട്ടി, ഹാ
കല്പനയ്ക്കു വഴിമാറി ജീവനദി വറ്റി,യമ്മ ഭുവിയോർമ്മയായ്
മാതാവിന്നോർമ്മയെന്നും മഹിയിതിലധികം ശോഭയോടെത്തിളങ്ങാ-
നേതാൾക്കും മോഹ,മെ ന്നാ,ലൊരു തനയ നതിന്നിങ്ങുകാണു ന്നമാർഗ്ഗം
ശ്രീതാവും പുസ്തകം താ,നതിനിതളു കളിൽ കാവ്യവും,ഞാൻ നമിച്ചി-
ട്ടേതാണ്ടെന്തോ കുറിപ്പൂ, ശ്രമമിതു ശരിയായ് തീരുകിൽ, ചേർത്തുകൊള്ളൂ
കൊട്ടും പാട്ടും കുതിരകളിയും കോമരം
തുള്ളലും ദി-
ക്കെട്ടും ഞെട്ടും കതിന വെടിയും കമ്പവും
മേളരാവും
മട്ടും മട്ടും മടുമൊഴികളും ചീട്ടു കൈ
നോട്ട,വും കാ-
ണിഷ്ടാ, നീ വാ പെരുമ നിറയും പൂരമൊ
ട്ടാസ്വദിക്കാൻ
1. പാരിൽ കേവല ശാസ്ത്രമോ വലുതതോ വിശ്വാസമോ, നിശ്ചയം
തീരെപ്പോരയെനിക്കു, രണ്ടു വിധവും ഞാനജ്ഞനാണത്രയുംപരം ചതിപ്രയോഗമേറ്റ നാട്ടുരാജ്യമൊക്കെയും
ധ്വരയ്ക്കു കീഴടങ്ങവേ തുറുങ്കിലായി ഭാരതംസമ്പാദ്യ സ്ഥിതിയോർക്കിലുണ്ടു ധനവും ധാന്യങ്ങളും ഭൂമിയും
മുമ്പിൽതാണുവണങ്ങുവാനനുഗരും ബന്ധുക്കളും കൂട്ടരും
എമ്പാടും പടരുന്ന കീർത്തി പകരു ന്നാനന്ദവും, പക്ഷെ ഹാ!
വമ്പേറും യമനോടെതിർക്കുവതിനായ് പോരില്ലിതൊന്നും സഖേ!!
നാമമാത്രവരുമാനമെങ്കിലുമൊരിക്കലും പണി കുറഞ്ഞുപോ-
മെന്ന പേടി തരി വേണ്ട, തീർക്കുവതു തന്നെയിങ്ങു ബഹുകഷ്ടമാംമാറിൻചൂടുപകർന്നുറക്കി ഉണരാൻ
മുത്തങ്ങളേകീ വിശ-
പ്പാറാൻ ചോരയുരുക്കിയും തനയരെ
പ്പാലിച്ചതിൻ പാടുകൾ
ഈറൻകണ്ണു തുടച്ചു പേരമകളെ
ക്കേൾപ്പിക്കെ നിർത്താതതാ
പാറുക്കുട്ടി ചിരിച്ചിടുന്നു മധുരം
ഞങ്ങൾക്കു നിർവ്വാണദം
കൈകാലെത്ര വളർന്നു,കുഞ്ഞു കമിഴാ റായോ മലർന്നീടുവാ-
നുണ്ടോനോട്ടമതോ പിടിച്ചു കയറാ നാണോശ്രമം, രണ്ടു പേർഈ ലോകം വൻ സമസ്യാവിശിഖമെറി
യവേ വീണുപോകാതെയെന്നെ-മുഴുമതിയൊളിചിന്നുന്നാസ്യവും
ചുണ്ടിലൂറു-
ന്നഴകിയചിരിയും സത്ചിന്തയേ
കുന്നവാക്കും
വഴിയിലെയിരുളാറ്റും ജ്ഞാനവും
നർമ്മവുംചേർ-
ന്നിഴയിടുമൊരു പൂജ്യൻ നന്ദനേട്ടൻ, പ്രവീണൻ
ഒരുതവണയറിഞ്ഞാലാരെയും
ചേർത്തുനിർത്താ-
നുരുകഴിവെഴുമാളാം നന്ദനേട്ടന്റെ രൂപം
ചിരമിഹമനതാരിൽ കാണുമന്നേരമെല്ലാ-
മിരുമിഴികവിയുംമട്ടൂർന്നിടും താപബിന്ദു
ഗുരു സഖ നിലപൂണ്ടും ജ്യേഷ്ഠനായും വളർന്നി-
ങ്ങൊരുവരിയെഴുതാനുൾ പ്രേരണാകാര നായോൻ
തിരികെയിനിവരില്ലെന്നോതിയാനന്ദനന്ദ-
ത്തിരുമലരടി ചേർന്നിട്ടാണ്ടൊടാണ്ടായി
യെന്നോ!!
കതിരവ കിരണം പോലെന്നകക്കാമ്പിലെന്നും
പുതുപുലരിനയിച്ചെത്തീടണം നന്ദനേട്ടൻ
മതികലവിടരും പോലന്തി നേരത്തുമുള്ളിൽ
ചിതമൊടു തെളിയേണം ധന്യമാകട്ടെരാവും
നിശ്ശേഷാന്ധ്യനിവേഷ്ടിതാദിമതമോ
ഗർത്തപ്പെരും വായിലേ-
ക്കൈശ്വര്യോജ്ജ്വല ശോഭകെട്ടു വിലയം
പ്രാപിക്കയായ് താരകം
വിശ്വൈകേശകൃപാകരന്നരുമയോ
ടൊന്നെത്തി നോക്കീടവേ
ആശ്വാസപ്പുതുവർഷമാ,യിരുളക,
ന്നെങ്ങും പരന്നൂ ദ്യുതി
ദൃശ്യാദൃശ്യമഹാപ്രപഞ്ച നടനാ
വേഗം നിയന്ത്രിച്ചിടുംജീവിച്ചിരിക്കുന്ന ജനത്തെവെട്ടാം
ജീവൻ വെടിഞ്ഞോരു ജയിച്ചു കേറാം
ഈ വൻ പ്രപഞ്ചപ്പകിടയ്ക്കു മുന്നിൽകണ്ടാലെന്താണു ചന്ദ്രക്കല, കൊടിയ
ജടാഭാര,മാ മുല്ലബാണ-
ത്തണ്ടാറ്റുന്നഗ്നിമിന്നീടിന മിഴി, ഗരള
ഗ്രീവ,മാടുന്ന സർപ്പം
കണ്ടാലെന്താണു ഗംഗാഝരി,ഡമരു,
കപാലാസ്ഥിജാലം, തരത്തിൽ -
രണ്ടാളൊന്നിച്ച ദേഹം ശിവമരുളു
മുമാകാന്ത,കാന്തസ്വരൂപം
കണ്ടാലെന്താണു കണ്ണേ! തിരുമുടി, മയിലിൻ പീലി, ഈണം പൊഴിക്കും
ത,ണ്ടാമോദം കളിക്കും ചിരി, കരുണ വഴിഞ്ഞുല്ലസിക്കുന്ന നേത്രം
വണ്ടാർക്കും വന്യഹാരം, വരദ കരതലം, പീതചേലം, തരത്തിൽ
കണ്ടാൽ, കാണാത്തവർക്കും മിഴിതെളിയുവതിന്നൊത്ത കാർവർണ്ണകായം
നേരം പോയൊരു നേരമെത്തിയ മനോ
രോഗിയ്ക്കു വേണ്ടുന്നതാ-
മോരോരോ പരിശോധനയ്ക്കു യുവതീ
ഡോക്ടർ തുനിഞ്ഞീടവേ
സ്ത്രീരത്നത്തിനു മാറിലേറ്റ മുറിവി
ന്നാഴങ്ങളിൽതീർന്നു പോയ്
ആരോഗ്യത്തിനു പേരുകേട്ട മലയാ
ളത്തിന്റെ നൽജീവനം
ആവേശോജ്ജ്വലമത്സരത്തിലസുരന്മാ
രോടെതിർത്തിച്ഛപോൽ
സേവിച്ചൂ സുധ വാനവാസി, തരസാ
നേടീ ചിരം യൗവനം
ആവശ്യത്തിനുമേറെയെന്നുമമൃതം*
മോന്തുന്നതിൻമൂലമി-
പ്പാവം മർത്യനുമില്ല വാർദ്ധക, മവർ
പോകുന്നു ഹാ! യൗവനേ!
എന്നാലും വിധി! നീ കവർന്നു മതിയാ
കാതെ,ക്കൊതിയ്ക്കുന്നുവോ
പിന്നേയും നരജീവ,നിത്ര ഗതികേ
ടെന്താണു താങ്കൾക്കെടോ!
എന്നും രാപകൽ ഭേദമെന്യെ ചുടല
ക്കൂത്താടിയെത്തുന്ന നിൻ
മുന്നിൽ പ്രാണനു രക്ഷയേകുമൊരുപൂ
ട്ടാരുണ്ടു നിർമ്മിക്കുവാൻ
അക്ഷരത്തിരികളിട്ടു, ചിന്തയാം
എണ്ണപാർന്നു,മുയിരഗ്നിയാക്കിയുംനിറുത്തണം വരുന്ന വണ്ടി ചെന്നിട
ത്തിലൊക്കെയും
മറുത്തു സംഭവിക്കിലോ തുടങ്ങുമേറു, സത്യമായ്
വടക്കു ദിക്കിലേക്കു വണ്ടി പോയിടു മ്പൊളൊക്കെയും
തൊടുത്തിടുന്നു കല്ലു കേരളക്കരയ്ക്കു നാണമായ്
പുറത്തു വന്ന വാർത്തയാണകത്തു
തീവ്ര ചിന്തയോ
തെറിച്ച കല്ലെടുത്തെറിഞ്ഞു നോക്കണം
തിരിഞ്ഞിടാൻ
തടുക്കണം പിടിക്കണം മുറയ്ക്കുശിക്ഷ യേകണം
കടങ്കഥയ്ക്കൊരുത്തരം ലഭിയ്ക്കുവാൻ ശ്രമിക്കണം
ആലത്തിയൂർ വാഴും ആഞ്ജനേയ സ്വാമി
അങ്ങെന്റെയുള്ളിൽ നിറയേണമേലോഹസങ്കരക്കണ്ണികൾ
നിർലോഭം വെച്ചു കെട്ടിയും
തോട്ടിക്കൈ നാലു ചുറ്റിലും
റോന്തിനായ് വേറെ നിർത്തിയും
ആനയോ കുറ്റവാളിയോ
മന്ദമെത്തുന്നതാരെടോ
രണ്ടുമൊന്നിച്ച സങ്കൽപം
രാമനാം ദന്തി നായകൻ
പൂരമേൽക്കാനെഴുന്നള്ളും
കാഴ്ച വേണങ്കിൽ കാണെടോ
മർത്യ ജീവൻ പതിമ്മൂന്നും
തന്റെ കൂട്ടത്തിലൊന്നിനേം
തട്ടിയോനല്ലെ ഈ രാമൻ
എന്തസംബന്ധമാണെടോ
നാട്ടിലെത്തിച്ചിണക്കിയാൽ
ഒക്കേയും ഓക്കെ ആണെടോ
കാടിറങ്ങിയതാണെങ്കിൽ
എപ്പൊഴേ തീർക്കുമെന്നാണോ
വായ മൂടീട്ടിരിക്കെടാ
നോക്കെടാ രാമനെത്തി ഡാ
ഇങ്ങനെ നീണ്ട സംവാദം
കണ്ടും കേട്ടും ഇരിക്കവേ
അരിക്കൊമ്പന്റെ രൂപമെൻ
അരികിൽ വന്നു ചൊൽകയായ്
കാടുമാറ്റപ്പെട്ടാലെന്തെ-
നിക്കു സ്വാതന്ത്ര്യമില്ലയോ
പാവമീ രാമ സമ്രാട്ടോ
സ്വത്വമറ്റിങ്ങു നിൽക്കയാം
അമ്മയെന്നെ വിട്ടു പോയ ബാല്യവും കടന്നു വ-
മുല്ല പിച്ചി നറുചെമ്പകങ്ങൾ ചേർ-
ത്തല്ലിനല്ലു പകരുന്നനിൻ മുടിതെക്കേഗോപുര സാക്ഷ നീങ്ങിയിരുഭാഗത്തും നിരന്നൂ തല-
പ്പൊക്കംകൂടിയ സഹ്യപുത്ര,രിടതൂർന്നെങ്ങും നിറഞ്ഞൂ ജനംനാടിൻ കാർഷിക സംസ്കൃതിയ്ക്കു നിറമേറ്റീടുന്ന നെൽപ്പാടവും
തോടും കാറ്റിലലിഞ്ഞ ചേറ്റു മണവും ശീലൊത്ത ഗാനങ്ങളും
നാട്യം പാടെയകന്നു പുഞ്ചിരിതരും ഗ്രാമീണരും, സർവരും
തേടും കാല്പനികാത്മഭാവമിയലും നാടേതു ഹൃത്തെന്നിയേ
കാമുകന്റെ പിതാവിനോടനുരാഗമേറിയ പെൺകൊടി
പ്രേമിയൊത്തൊരുവർഷമാരുമറിഞ്ഞിടാതെ വസിച്ചുപോൽ
ഹാ മനുഷ്യ മനസ്സിലുള്ള പെരുത്ത ചിന്ത പിടിക്കുവാൻ
ആ മഹാകവി ചൊന്നപോലിഹ ഭാഷയിന്നു മപൂർണ്ണമാം
മോഹിപ്പിച്ചു കടന്ന മാരിമുകിലെപ്പിന്നേയു മോർത്താർത്തയാ-
യാഹാരാദി വെടിഞ്ഞു കാമിനി ധര, പ്രത്യക്ഷനായ് കാമുകൻ
സ്നേഹപ്പെയ്ത്തു തുടങ്ങി, കന്യ പുളകപ്പൂവിട്ടു, വർദ്ധിച്ചതാം
ദാഹം തീർന്നു തെളിഞ്ഞു പുഞ്ചിരി മുഖ,ത്തംഗങ്ങളിൽ കാന്തിയും
കുഞ്ഞിക്കൈ ചുമരിൽച്ചിതം കലരുമാ ചിത്രം വരയ്ക്കും ദിനം
നെഞ്ഞിൽ പെയ്ത നനുത്ത മാരി വഴി മാറുന്നിന്നു കണ്ണീരിനായ്
പിഞ്ഞീ മാതൃ ഹൃദന്ത,മോമന വിധിക്കൈയാലൊടുങ്ങീ, മണി-
ക്കുഞ്ഞോൾ താരകമായുദിച്ചു തിരുവില്വാദ്രിയ്ക്കു മേൽ സന്ധ്യയിൽ
ബാലകർക്കു പുതു ചിന്തയേകുവാൻ
ഭാഗ്യമാർന്ന ഹരിമാതുലന്റെമേൽകുന്നിച്ച താപശരമേറ്റു വലഞ്ഞു കാലേ
കുന്നംകുളം വഴി കടന്നു വരുന്ന നേരം
കുന്നോളമുണ്ടവിടെവർഷമിതെന്തു മായം
കുന്നംകുളത്തു ലഭിയാതൊരു വസ്തുവില്ല
കടുക്കും വേനൽ കാലം പൊള്ളിച്ച പാടുമായി
തൊടിയിൽ കൃശ ഗാത്രം നിൽക്കുന്നു തൈത്തെങ്ങുകൾവാസന്താമൃതചന്ദ്രികാഭ നിയതം വീയും സമീരൻ, സുഖാ-
ശംസാകൂജനമേകിടും കുയി,ലിതാ ണുള്ളിൽ കിനാവെങ്കിലോ
മുറ്റും കൂരിരു,ളില്ല കാറ്റു, ഭയമേറ്റീടും സ്വനം ചുറ്റിലി-
ന്നൊറ്റയ്ക്കീ നിശ തള്ളിനീക്കുവതിനാ, യേറെ പ്രയാസം നിജം
മലയാള സിനിമയിൽ ചിരിമാല തീർക്കുവാൻ
മടിയേതുമില്ലാതെ നിലകൊണ്ടവൻമൂകം വിതുമ്പി മിഴി പൊത്തി മുഖം കുനിച്ചി-
ട്ടേകാന്തയായിരുളകത്തു തകർന്നിരിക്കുംപുകയാകെ നിറഞ്ഞു മാനുഷർ-
ക്കകമാകെപ്പുകയുന്ന നേരവും
പകമൂത്തു പരസ്പരം പഴി-പ്രാണപ്രേയസിയേകിടുന്ന മൃദുല സ്പർശത്തിനും സാധ്യമോ
പ്രാണൻ തന്നിലിതേ വിധം പകരുവാൻ വിദ്യുത് തരംഗം ദൃഢം
താണും നൂണുമിവൾ പ്രസന്ന വിരലാ ലാകെത്തലോടീടവേ
നാണപ്പൂത്തിരിവർഷമേറ്റ നില ഞാൻ
രോമാഞ്ചകുഞ്ചീകൃതൻ
ദീപസ്തംഭ പ്രഭാപൂരിത തിരുനടയിൽ കൂപ്പുകൈയോടെനിൽക്കും
കനത്ത കർമ്മഭാണ്ഡവും കരത്തിലേന്തി മാനുഷൻ
ജനിച്ചനാൾമുതൽക്കു ചെയ്തിടുന്നകൈരളീ കവന തോപ്പിലെത്രയും
പേരിയന്നു വിലസും പഴക്കുല
മാമ്പഴം കരുതി, നേത്രരോഗമോ
തമ്പുരാട്ടി, വെളിവറ്റു പോയതോ
കുണ്ടും കുന്നുമിടയ്ക്കിടയ്ക്കു വളവും പാർശ്വങ്ങളിൽ കൊക്കയും
കൊണ്ടേറ്റം ഭയമാർക്കുമുള്ളിലുളവാമിജ്ജീവിതപ്പാതയിൽ
രണ്ടാളൊത്തു പരസ്പരാശ്രയ മനസ്സോടെ പ്രയാണം തുടർ-
ന്നാണ്ടേഴായ് സഖി, നീണ്ടു കാണ്മു വഴി, നാം മുന്നേറണം സദ്രസം
പഴയ തോർത്തു മുഷിഞ്ഞിടുകിൽസഖേ
കഴുകി വൃത്തി വരുത്തു,മതേപടി
പഴയതോർത്തു മുഷിഞ്ഞ മനസ്സിനെ-
ത്തഴുകി നിർമ്മലമാക്കിയെടുക്കണം
വിശ്വാസങ്ങളിലൂന്നി വർണ്ണവെറിയും പേറിക്കിടപ്പോർക്കു തെ-
ല്ലാശ്വാസം പകരാനണഞ്ഞ സമതാ സൈദ്ധാന്തികർക്കിന്നഹോ
കീഴ്ശ്വാസത്തിനു പോലുമുണ്ട് മതവും ജാതീയ ദുർഗന്ധവും
വിശ്വൈശ്വര്യവിധായകപ്പടകൾതൻ കൌടില്യമേ വന്ദനം!
മിന്നാമിനുങ്ങു നരി ചെന്നായ പന്നി പുലി വ,ന്നാന പക്ഷി നിവഹം
ചൊന്നാലെറുമ്പിവകളൊന്നായി വാണ ഭുവിതന്നാദ്യകാല ചരിതം
ഇന്നാകെ മാറ്റി സുഖമൊന്നായ് കൊതിച്ചു ചതി നന്നായ് പയറ്റി മനുജൻ
നന്നാവുകില്ലയിവ,രൊന്നായ് മുടിപ്പതിനു മുന്നാർത്തി തീർക്ക ജനനീ!
വലംകാലുവെച്ചുമ്മറം കേറിയെത്തും
കലാദീപമേന്തും നവോഢയ്ക്കുതുല്യം