മലയാള സിനിമയിൽ ചിരിമാല തീർക്കുവാൻ
മടിയേതുമില്ലാതെ നിലകൊണ്ടവൻവിടപറയും മുൻപേ തൻ ഓർമ്മയ്ക്കായ്
പലവേഷം കെട്ടിയരങ്ങിൽ നിറഞ്ഞാടിയോൻ
ജനമാനസ നിലയത്തിൽ സ്വന്തമിരിപ്പിടം
സ്ഥാപിച്ചിട്ടിന്നസന്റായിരുന്നോൻ
അതിഘോരമർബുദമാക്രമിക്കുമ്പോളും
നിറചിരിയാലെതിരിട്ടൊരൂർജ്ജ്വസ്വലൻ
യമദേവനെ വരെയും തൻ
നർമ്മപ്രപഞ്ചത്തിൻ
ഒരുമൂലയ്ക്കാക്കിയൊളിപ്പിച്ചവൻ
ചെറു പുഞ്ചിരി മറയുകയായ്,
അന്ത്യാഞ്ജലി പറയുകയായ്
ഫലിതത്തിൻ ഇടനാഴികൾ
പുണരുകയായ് നിശ്ശൂന്യത
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ