Powered By Blogger

2017, ഓഗസ്റ്റ് 29, ചൊവ്വാഴ്ച

രാക്കാഴ്ച

മറഞ്ഞു സൂര്യ,നല്ലു പൊങ്ങി, ഭൂതലം കറുക്കവേ
മുറിഞ്ഞ ചന്ദ്രനൂറ്റമോടണഞ്ഞിളം നിലാവൊടേ
മറച്ചു വാശിമൂത്ത മേഘ,മെന്തു കഷ്ടമോർത്തുടൻ
മുറയ്ക്കു മന്ദവായു വീശി രാത്രിയെത്ര സുന്ദരം!

2017, ഓഗസ്റ്റ് 28, തിങ്കളാഴ്‌ച

മുറി

മുറിയ്ക്കകത്തൊളിച്ചു ചെന്നു വെണ്ണ കട്ടു തിന്നതും
മുറയ്ക്കു മണ്ണു തിന്നു ലോകമൊക്കെയും ചവയ്ച്ചതും
മറിച്ചു പർവ്വതം കുടയ്ക്കു പാകമാക്കിവെച്ചതും
മറക്കുകില്ല ബാലകാ! മരിക്കുവോളവും നരർ

നീല വെയിലും താമരയും

വെയിലത്തു കളിച്ചിടേണ്ട നീ-
യയലത്തേവമലഞ്ഞതും മതീ
നയമെന്നു നിനച്ചു ചൊല്ലി; 'ബ്ലൂ-
വെയിലിൽ'പ്പോയവരെന്തു കഷ്ടമേ!

രാമഴയ്ക്കുമുളപൊട്ടിവന്നത-
ല്ലോമനത്തമിയലുന്ന നീരജം
നാടുനീളെ വഴിയുന്നു തൂമണം
മോടിയോടെ വെയിലത്തു വാടിടാ