മേലിലിങ്ങനെ കളിച്ചു ഞാൻ നട-
ക്കില്ല,യെന്നു പറയും നവാണ്ടിലായ്
നാലുനാളു കഴിയേ മറന്നു പോം
ശീലമെന്നുമൊരുപോലെ നിന്നിടും
മേലിലിങ്ങനെ കളിച്ചു ഞാൻ നട-
ക്കില്ല,യെന്നു പറയും നവാണ്ടിലായ്
നാലുനാളു കഴിയേ മറന്നു പോം
ശീലമെന്നുമൊരുപോലെ നിന്നിടും
ശാരദേന്ദു നിറലാവുതിർത്തു വിയദ ങ്കണച്ചെരിവിറങ്ങവേ
പാരിജാതമലർമാലകോർത്തു വരകാര്യം നാരിയൊരിക്കലും പുരുഷനിൽ കീഴ്പ്പെട്ടു തൻ ജീവിതം
ഹോമിക്കേണ്ടവളല്ല,വൾക്കു നിലനി ല്പുണ്ടാകണം സ്വന്തമായ്
മുന്നേറ്റത്തിനിടയ്ക്കൊരല്പ നിമിഷം തങ്ങൾ പ്രവർത്തിപ്പതിൻ
നേരും വേരുമറിഞ്ഞിടാനുമുപയോഗിച്ചാൽ, കുലസ്ത്രീയവൾ
മഞ്ഞിൻചേലയുടുത്ത വാസര മണി പ്പെണ്ണിന്റെ പൂമേനിയിൽ
തഞ്ചും നീർക്കണമൊപ്പിമാറ്റുവതിനായ് തോർത്തും പിടിച്ചങ്ങിനെ
വെണ്മേഘക്കിളിവാതിലിന്നിടയിലൂ ടോമൽക്കരം നീട്ടിടു-
ന്നാദിത്യന്റെ വിശാല മാനസമെനി യ്ക്കെന്നും മുദാ കാണണം
അടുത്തുള്ള വീടിന്റെ മേടയ്ക്കുദേഹ-
ത്തൊടൊട്ടുന്ന വേഷം ധരിച്ചുള്ള പെണ്ണിൻ
കടുക്കുന്ന യോഗാസനാഭ്യാസമെന്നും
മുടങ്ങാതെ കാണും കുമാരൻ മെലിഞ്ഞു
ഇങ്ങിക്കാണുന്നലോകം സ്ഥിര,മിതി
നിരുപിച്ചിട്ടു നഷ്ടപ്പെടുമ്പോ-
ളേങ്ങിക്കണ്ണീരൊഴുക്കും പടു
മടയരിലും തന്റെ കാരുണ്യവഹ്നി
മങ്ങാതെക്കണ്ടു ചേർത്തി, ട്ടകമലമ
ഖിലം ചുട്ടെരിയ്ക്കുന്ന മൂർത്തേ
വെങ്ങാനെല്ലൂർപ്പിരാനേ, കരുതുക
യിവനായ്ക്കണ്ണിലെത്തീയൊരല്പം