മൂലം :
ലക്ഷ്മീഃ കീർത്തിഃ കൃപാണീത്യയി തവ ദയിതാ- സ്സന്തി രാജേന്ദ്ര!, തിസ്ര- സ്ത്വാസ്വേകാപി ക്ഷണാർദ്ധം നിവസതി ന ഭവ- ത്സന്നിധൗ കഷ്ടമേതത് ആദ്യാ ഭാര്യാശ്രിതാനാം വസതിഷു സതതം മധ്യമാ ദിക്ഷു ധാവ- ത്യന്താ സാ വീതശങ്കം വിഹരതി വിമത- വ്രാതദോരാന്തരാളേ.
(താത്പര്യം: രാജാവേ, അങ്ങേയ്ക്ക് മൂന്നു ഭാര്യമാരാണ്: സമ്പത്ത്, യശസ്സ്, വാള് - പക്ഷെ ഇവരിൽ ഒരാൾ പോലും അരനിമിഷം പോലും അങ്ങയുടെ സമീപത്ത് കാണപ്പെടുകയില്ല. അത്രയ്ക്ക് ഏട്ഠകളാ. ആദ്യത്തോള് അങ്ങയെ ആശ്രയിച്ചവരുടെ ഗൃഹങ്ങളിലാണു സ്ഥിരവാസം. രണ്ടാമത്തോൾ സകല ദിക്കിലും ഓടി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഇനിയൊരുത്തിയുടെ കാര്യമാണെങ്കിൽ അതിലും കഷ്ടം - യാതോരു കൂസലുമില്ലാതെ അങ്ങയുടെ ശത്രുക്കളുടെ മാറിൽ തന്നെ കളിച്ചുകൊണ്ടിരിക്കുന്നു)
തർജ്ജമ:
ഐശ്വര്യം കീർത്തി ഖഡ്ഗം നൃപദയിതകളിൽ പ്പെട്ടവമ്പൊത്ത മൂവർ
കാണില്ലാ കൂടെയെന്നാൽ ക്ഷണനിമിഷമൊരാൾ പോലുമേറ്റം വിശേഷം
ആദ്യത്തോൾ വാസമാക്കീ തവപദപണികൾ ചെയ്യുമാദാസഗേഹം
മറ്റോളോടുന്നു ചുറ്റും വിഹരിയപര നിൻ ശത്രുവിൻ മാർത്തടത്തിൽ