കൈരളീ കവന തോപ്പിലെത്രയും
പേരിയന്നു വിലസും പഴക്കുല
മാമ്പഴം കരുതി, നേത്രരോഗമോ
തമ്പുരാട്ടി, വെളിവറ്റു പോയതോ
കൈരളീ കവന തോപ്പിലെത്രയും
പേരിയന്നു വിലസും പഴക്കുല
മാമ്പഴം കരുതി, നേത്രരോഗമോ
തമ്പുരാട്ടി, വെളിവറ്റു പോയതോ
കുണ്ടും കുന്നുമിടയ്ക്കിടയ്ക്കു വളവും പാർശ്വങ്ങളിൽ കൊക്കയും
കൊണ്ടേറ്റം ഭയമാർക്കുമുള്ളിലുളവാമിജ്ജീവിതപ്പാതയിൽ
രണ്ടാളൊത്തു പരസ്പരാശ്രയ മനസ്സോടെ പ്രയാണം തുടർ-
ന്നാണ്ടേഴായ് സഖി, നീണ്ടു കാണ്മു വഴി, നാം മുന്നേറണം സദ്രസം
പഴയ തോർത്തു മുഷിഞ്ഞിടുകിൽസഖേ
കഴുകി വൃത്തി വരുത്തു,മതേപടി
പഴയതോർത്തു മുഷിഞ്ഞ മനസ്സിനെ-
ത്തഴുകി നിർമ്മലമാക്കിയെടുക്കണം
വിശ്വാസങ്ങളിലൂന്നി വർണ്ണവെറിയും പേറിക്കിടപ്പോർക്കു തെ-
ല്ലാശ്വാസം പകരാനണഞ്ഞ സമതാ സൈദ്ധാന്തികർക്കിന്നഹോ
കീഴ്ശ്വാസത്തിനു പോലുമുണ്ട് മതവും ജാതീയ ദുർഗന്ധവും
വിശ്വൈശ്വര്യവിധായകപ്പടകൾതൻ കൌടില്യമേ വന്ദനം!
മിന്നാമിനുങ്ങു നരി ചെന്നായ പന്നി പുലി വ,ന്നാന പക്ഷി നിവഹം
ചൊന്നാലെറുമ്പിവകളൊന്നായി വാണ ഭുവിതന്നാദ്യകാല ചരിതം
ഇന്നാകെ മാറ്റി സുഖമൊന്നായ് കൊതിച്ചു ചതി നന്നായ് പയറ്റി മനുജൻ
നന്നാവുകില്ലയിവ,രൊന്നായ് മുടിപ്പതിനു മുന്നാർത്തി തീർക്ക ജനനീ!
വലംകാലുവെച്ചുമ്മറം കേറിയെത്തും
കലാദീപമേന്തും നവോഢയ്ക്കുതുല്യം