Powered By Blogger

2011, ജൂലൈ 1, വെള്ളിയാഴ്‌ച

5 ഒറ്റകൾ

വലിയൊരു പടയന്നെന്‍ മുന്നിലായ് നിന്ന നേരം
അരുതരുതിതു വയ്യെന്നോതി ഞാന്‍ ഭീതിയാലേ
ചെറുചിരി കളയാതേ ചൊല്ലി നീ ഗീതയപ്പോള്‍
അടിപിടി തുടരാനായ് പാഞ്ചജന്ന്യം മുഴക്കീ


തിരയ്ക്കു തീരമെന്ന പോലെനിക്കു നീ നിനക്കു ഞാന്‍
ഇടയ്ക്കിടയ്ക്കിതോതി നീയടുക്കലെത്തിയോമനേ
ഒരിക്കലൊന്നു കാണുവാന്‍ കൊതിച്ചൊരെന്നെയീവിധം
'സുനാമി' പോലെ വന്നു നീ തുടച്ചു കൊണ്ടു പോകൊലാ


എന്തു ഭംഗി ചെറുകാറുകാണുവാന്‍
ഇന്ദു തന്നുടെ മനസ്സിലോതി പോല്‍
സ്വന്തമായ് ചെറിയ കാറുവേണമ-
ത്യന്തസൌഖ്യമൊടു യാത്ര ചെയ്തിടാന്‍

കനിമൊഴി തമിഴത്തീ നീ പിരിഞ്ഞന്നു തൊട്ടേ
മനസിയസുഖമയ്യോ കൂടിയെന്‍ പൊന്‍കുരുന്നേ
നിലവിളി നിലവിട്ടൂ വൃന്ദമൊപ്പം കരഞ്ഞൂ
തലവര, വിധിയുണ്ടേല്‍ കണ്ടിടാം രണ്ടു നാളില്‍

ശ്ലോകത്തിന്നാഴമെല്ലാം പുതിയൊരു പവിഴം മുങ്ങിനോക്കുന്നവീരാ ക്ലേശിക്കും നീയുമേറേ ക്കരയുടെയരികേനിന്നു നീകാണുകാദ്യം
ശോഭിയ്ക്കാമിങ്ങുമേറ്റം തവമനമതിനാലൊന്നിനാല്‍ മാത്രമായി-
ട്ടെന്തെല്ലാമുണ്ടു കാണാന്‍ ഹിമഗിരിമടിയില്‍ പോയിരുന്നാല്‍ ലഭിയ്ക്കാ

3 അഭിപ്രായങ്ങൾ: