Powered By Blogger

2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

മുഖരിതം

മതിലുകള്‍ക്കപ്പുറത്താരോ വിളിക്കുന്നു
മരണമോ ജീവിത സ്വപ്നങ്ങളോ?
തടവറ ഭേദിച്ചതില്‍ വിലയിക്കാന്‍
ഒരു ശ്രമം,പാഴ് ശ്രമമായതും പോയ്‌
അഴികളില്‍ മുഖമൂന്നി നില്‍ക്കുമ്പോള്‍
മിഴിയിലൂടൊഴുകുന്നു സ്വപ്നങ്ങള്‍ കണങ്ങളായി
ഉടയുന്ന ഹൃത്തിന്‍ നുറുങ്ങില്‍ക്കുരുങ്ങി
പിടയുന്നു, അന്തരംഗം പുകമയം
പിന്നെയും കേള്‍പ്പൂ അശരീരികള്‍ പലതും
വശം കെട്ടു പോയി, തിരിതാണു ചിത്തിന്‍
ഒരു ശ്രമം, അവസാന ശ്രമമായ്, ഫലിച്ചു
തടവറ പൊട്ടിത്തകര്‍ന്നു , ഞാനോടി
ക്ഷണത്തില്‍ മതിലും ചാടിക്കടന്നു
ഹാ! ആശ്വാസ മാരുത,ചാരുത നുകര്‍ന്നു
തെല്ലിട നിന്നില്ല, കേള്‍പ്പായി പിന്നെയും
ശബ്ദങ്ങള്‍, ചാടിയ മതിലിന്നു പിന്നില്‍ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ