ചിന്തകൾക്കന്ത്യമുണ്ടോ??
മുന്നം നീർത്തിയുയർത്തിവെച്ചൊരു തിര
ശ്ശീലയ്ക്കു പിന്നാമ്പുറ-
ത്തൊന്നാംനോക്കിനൊരുങ്ങിടുന്ന നടനെ
പ്പോൽബ്ഭൂവരങ്ങത്തു ഞാൻ
വന്നേനുൾഭ്രമമോടെ, ചോടു പിഴകൾ
തട്ടുന്നു, ജാഡ്യം കള-ഞ്ഞെ
ന്നാട്ടം മുഴുമിയ്ക്കുവാൻ തുണ തരൂ
വിഘ്നേശ! വേഗേന നീ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ