Powered By Blogger

2011, മാർച്ച് 6, ഞായറാഴ്‌ച

മൃതി

മേലാകെ നോവുന്നു ഫാലം വിയര്‍ക്കുന്നു
ഫേണം നിലയ്ക്കുന്നു ബാഷ്പം പൊഴിയുന്നു
കേള്‍ക്കുന്നു ശബ്ദം അകലെനിന്നായിതാ
കാണുന്നിരുട്ടിലുലയ്ക്കയും ദാമവും
നാല്ക്കാലിതന്‍ പുറത്തേറിയെഴുന്നള്ളും
യമരാജനന്തികത്തെത്തുന്നു തിക്കെന്നു
പുസ്തകത്താളുകള്‍ മറിക്കുന്നു, ചിത്രം
കിട്ടിയെന്നാര്‍ക്കുന്നു ചിത്രഗുപ്താഖ്യന്‍
ഓതുന്നു പോകുവാന്‍ നേരമായ് സോദര
വേഗം പുറപ്പെട, വൈകിക്കുവതെന്തിനു?
മൃതിയെന്ന വിസ്മൃതി ജാലിക മാറ്റുന്നു
അപ്പൊഴുത് മാനസേ കുളിര്‍മാരി പെയ്യുന്നു
ഉണ്ടവിടെ ഒപ്പം നടന്നവര്‍ പലരും ചിരിതൂകി,
പ്രിയനിവന്‍ തന്നെ എതിരേല്‍ക്കാന്‍
ഭയക്കുന്നതെന്തിനു ഞങ്ങളുണ്ടല്ലോ
ഇനി നിന്നെ മടക്കിയയക്കില്ല, പോരെ
സന്തോഷമേറെത്തരുന്നയീ വാക്കുകള്‍
കേട്ടുടന്‍ ചാടിപ്പുറപ്പെട്ടു വേഗം
കഥകളില്‍ മാത്രം കേട്ടിട്ടുള്ളോരാ
സ്വര്‍ഗ്ഗ രാജ്യത്തെ ആവോളം കാണാന്‍

3 അഭിപ്രായങ്ങൾ: