Powered By Blogger

2022, മാർച്ച് 20, ഞായറാഴ്‌ച

പൊരുൾ

രൂപം ധരിച്ചീധരപൂകിയെന്നാ-

ലാരും ചിരഞ്ജീവികളല്ല, പാർത്താൽ

ആരാകിലും പോകണമത്രെ വന്നോ-

രാരും മടങ്ങാത്തവരില്ല പോലും


സൂര്യാദിതാരങ്ങളുമിന്ദുവും തൻ

നേരം കഴിഞ്ഞാൽ വിട കൊണ്ടിടേണം

ഓരോ നിമേഷം കഴിയുമ്പൊളിങ്ങി-

പ്പാരിന്നുമായുസ്സു കുറഞ്ഞിടുന്നൂ


അഞ്ചാറടിപ്പൊക്കമതൊത്ത വണ്ണം

പഞ്ചാസ്യശൗര്യം,ഗജരാജ മോടി

അഞ്ചാതെയിപ്രൗഢഗുണങ്ങൾ കാലം

തഞ്ചത്തിലാവായ്ക്കരിയാക്കിടുന്നൂ


കോമാളിയല്ലറിക കാടനുമല്ല, ദുഃഖം

സമ്മാനമേകുമൊരു ദുഷ്ടനുമല്ല മൃത്യു

നാമെന്നഹന്ത നിറയുന്ന നരന്റെ ചിത്തേ

അദ്ധ്യാത്മവിദ്യ പകരും ഗുരുഭൂതനേകൻ





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ