രൂപം ധരിച്ചീധരപൂകിയെന്നാ-
ലാരും ചിരഞ്ജീവികളല്ല, പാർത്താൽ
ആരാകിലും പോകണമത്രെ വന്നോ-
രാരും മടങ്ങാത്തവരില്ല പോലും
സൂര്യാദിതാരങ്ങളുമിന്ദുവും തൻ
നേരം കഴിഞ്ഞാൽ വിട കൊണ്ടിടേണം
ഓരോ നിമേഷം കഴിയുമ്പൊളിങ്ങി-
പ്പാരിന്നുമായുസ്സു കുറഞ്ഞിടുന്നൂ
അഞ്ചാറടിപ്പൊക്കമതൊത്ത വണ്ണം
പഞ്ചാസ്യശൗര്യം,ഗജരാജ മോടി
അഞ്ചാതെയിപ്രൗഢഗുണങ്ങൾ കാലം
തഞ്ചത്തിലാവായ്ക്കരിയാക്കിടുന്നൂ
കോമാളിയല്ലറിക കാടനുമല്ല, ദുഃഖം
സമ്മാനമേകുമൊരു ദുഷ്ടനുമല്ല മൃത്യു
നാമെന്നഹന്ത നിറയുന്ന നരന്റെ ചിത്തേ
അദ്ധ്യാത്മവിദ്യ പകരും ഗുരുഭൂതനേകൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ