Powered By Blogger

2017, ഡിസംബർ 19, ചൊവ്വാഴ്ച

വഴിയരങ്ങ്

ഏറെ നാളിന്നിടവേള തീർത്തിട്ടു ഞാൻ
കേറി കാവിൻ പടവിന്നലെസ്സന്ധ്യയിൽ
മുറ്റമാകെ നിറഞ്ഞൊരാ മുത്തങ്ങ പോയ്
ഇറ്റു മണ്ണുമിടക്കട്ടയ്ക്കടിയിലായ്
വേനലും വർഷവും കൊള്ളേണ്ട ദേവിയും
കാനലേൽക്കാ വാർപ്പു കൂരയ്ക്കു കീഴിലായ്
ദേവിയ്ക്കു മുന്നിൽ കരാഞ്ജലിയർപ്പിച്ചു
വേവും മനസ്സു കുളിർപ്പിയ്ക്കും വേളയിൽ
മാറേണം, നേരമധികമായ് നിൽക്കുന്നു,
ആളേറെയുണ്ടി,നി നിൽക്കേണ്ടയെന്നൊരാൾ
മെല്ലെ വലം വെച്ചു മാറി നടന്നുഞാൻ
തെല്ലുമില്ലലല്ലെന്നുള്ളത്തിലപ്പോഴും
കാലം മരിക്കാത്തയോർമ്മകൾ തന്നോരാ-
യാലിന്റെ ചോട്ടിലിരുന്നു നിരൂപിച്ചു
നാടില്ല നാട്ടാരുമില്ലയെന്നാകിലും
പാടില്ല വന്ന വഴികൾ മറക്കുവാൻ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ